ലക്നൗ: യു.പിയിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി സ്വന്തം മണ്ഡലമായ വാരണാസിയിൽ എത്തി. വാരണാസിയിൽ റാലി നടത്തിയ മോദി സമാജ്‌വാദി പാർട്ടിയെ ഉൾപ്പെടെ രൂക്ഷമായി വിമർശിച്ചു. ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ സംസ്ഥാനം സാമ്പത്തിക വികസനത്തിൽ മുൻപന്തിയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രശസ്തരുമായും പ്രഗത്ഭരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രബുദ്ധ് വർഗ് സമ്മേളൻ എന്നായിരുന്നു കൂടിക്കാഴ്ചയുടെ പേര്. 200 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. അവസാന ഘട്ടം അടുത്തതോടെ പ്രചാരണ പരിപാടികൾ കൊഴുപ്പിക്കുകയാണ് യു.പിയിലെ രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരടക്കം റോഡ് ഷോകളും മറ്റുമായി സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |