ചണ്ഡീഗഢ്: പഞ്ചാബിലെ ഗുരുദാസ്‌പൂരിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർ വെടിയേറ്റ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കോൺഗ്രസ് നേതാവായ ഗ്രാമമുഖ്യയുടെ ഭർത്താവും മരിച്ചവരിൽ ഉൾപ്പെടുന്നു. ഗോലെവാൽ ഗ്രാമത്തിലെ രണ്ട് കക്ഷികൾ തമ്മിലുണ്ടായ വസ്തുതർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. കൊല്ലപ്പെട്ട മൂന്നുപേർ ഒരു സംഘത്തിലുള്ളവരും ഒരാൾ എതിർ ചേരിയിലുള്ളയാളുമാണ്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുരുദാസ്‌പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ഹർജിത് സിംഗ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരത്തിലേറിയതോടെ നിയമവാഴ്ച തകർന്നെന്ന് കോൺഗ്രസ് വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |