ചെന്നൈ: യു.എസിൽ നിന്നെത്തിയ വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തി സ്വർണവും വെള്ളിയും കവർന്ന ഡ്രൈവറും സഹായിയും പിടിയിലായി. ചെന്നൈ മൈലാപ്പൂർ വൃന്ദാവൻ സ്ട്രീറ്റിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ശനിയാഴ്‌ച പുലർച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവർ നേപ്പാൾ സ്വദേശിയായ കൃഷ്‌ണ, സുഹൃത്ത് രവി എന്നിവരെ ആന്ധ്രയിലെ ഓങ്കോളിൽനിന്നും പിടികൂടി.
മകളുടെ പ്രസവത്തോടനുബന്ധിച്ച് കഴിഞ്ഞ പത്തുമാസത്തോളമായി യു.എസിലായിരുന്ന ദമ്പതികൾ ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. കൃഷ്‌ണയാണ് ഇവരെ വിമാനത്താവളത്തിൽനിന്നും മൈലാപ്പൂരിലെ വീട്ടിലെത്തിച്ചത്. പിന്നീട് സഹായി രവിയുമായി ചേർന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഫാം ഹൗസിൽ കുഴിച്ചിട്ടു. തുടർന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയുമായി ഒളിവിൽ പോകുകയായിരുന്നു. ഇടയ്‌ക്ക് ശ്രീകാന്ത് നാട്ടിലെത്തിയപ്പോൾ നാൽപ്പതു കോടിരൂപയുടെ ഭൂമി ഇടപാടിനെ കുറിച്ച് സംസാരിക്കുന്നത് കേട്ട കൃഷ്‌ണ ആ തുക വീട്ടിലുണ്ടെന്ന് സംശയിച്ചിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശേഷം ലോക്കർ പരിശോധിച്ചെങ്കിലും പണം കിട്ടിയില്ലെങ്കിലും മറ്റൊരു ലോക്കറിൽനിന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |