ന്യൂഡൽഹി: പത്ത് വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ 350 ജാമ്യാപേക്ഷകൾ പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതിക്ക് ജൂലായ് 25 വരെ സമയ പരിധി നിശ്ചയിച്ച് സുപ്രീംകോടതി.
ഈ ഹർജികൾ ഒറ്റയടിക്ക് പരിഗണിച്ച് ജൂലായ് 25നകം തീർപ്പാക്കണം. അടിയന്തര സാഹചര്യം പരിഗണിച്ച് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചുകൾക്ക് വിഷയം കൈകാര്യം ചെയ്യാമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
10 മുതൽ 14 വർഷത്തിലേറെ ജയിലിൽ കഴിയുന്ന 1561 കുറ്റവാളികളിൽ 640 പേരുടെ ജാമ്യാപേക്ഷകൾ ഇതുവരെ തീർപ്പാക്കി. 22-04-2022 വരെ 10 വർഷത്തിൽ കൂടുതൽ ജയിലിൽ കഴിയുന്ന 350 ജാമ്യാപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 159 പേർ 14 വർഷത്തിലേറെയായി തടവിൽ കഴിയുന്നവരും 191 പേർ 10 വർഷത്തിലേറെയായി ജയിലിലുള്ളവരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |