SignIn
Kerala Kaumudi Online
Thursday, 19 September 2024 1.46 PM IST

രാജ്യസഭ: സുഭാഷ് ചന്ദ്രയെ മുന്നിൽ നിറുത്തി രാജസ്ഥാനിൽ ബി.ജെ.പിയുടെ ചടുലനീക്കം

Increase Font Size Decrease Font Size Print Page
subhash-chandra

ന്യൂഡൽഹി: രാജസ്ഥാനിൽ ഒഴിവു വരുന്ന നാലു സീറ്റുകളിലൊന്നിൽ സീ ഗ്രൂപ്പ് മേധാവിയും എസ്സൽ ഗ്രൂപ്പ് ചെയർപേഴ്സണുമായ സുഭാഷ് ചന്ദ്രയെ സ്ഥാനാർത്ഥിയാക്കിയ ബി.ജെ.പിയുടെ ചടുല നീക്കം കോൺഗ്രസ് സ്ഥാനാർത്ഥി പ്രമോദ് തിവാരിയുടെ നില പരുങ്ങലിലാക്കി. രണ്ടു സീറ്റിൽ കോൺഗ്രസിനും ഒരു സീറ്റിൽ ബി.ജെ.പിക്കും ജയമുറപ്പാണ്.

200 അംഗ രാജസ്ഥാൻ നിയമസഭയിൽ ഒരു രാജ്യസഭാ സ്ഥാനാർത്ഥിക്ക് ജയിക്കാൻ 41 വോട്ട് വേണം. 108 എം.എൽ.എമാരുള്ള കോൺഗ്രസിന് രൺദീപ് സുർജെവാലയെയും മുകുൾ വാസ്‌നിക്കിനെയും ജയിപ്പിക്കാനാകുമെങ്കിലും പ്രമോദ് തിവാരിക്കായി 15 വോട്ടുകൾ കൂടി വേണം. 71 സീറ്റുള്ള ബി.ജെ.പിക്ക് ആദ്യ സ്ഥാനാർത്ഥിയായ ഘൻശ്യാമിനെ ജയിപ്പിച്ചാൽ ബാക്കിയുണ്ടാകുക 30 വോട്ട്. കോൺഗ്രസിനും ബി.ജെ.പിക്കും രണ്ടു വീതം സീറ്റുകളുള്ള സി.പി.എം, രാഷ്‌ട്രീയ ലോക് തന്ത്ര്, ഭാരതീയ ട്രൈബൽ പാർട്ടി വോട്ടുകളും 13 സ്വതന്ത്രൻമാരുടെ പിന്തുണയും വേണം.

ഹരിയാനയിൽ സ്ഥാനാത്ഥിയായ അജയ് മാക്കനെതിരെ ഐ.ടി.വി നെറ്റ്‌വർക്ക് മേധാവിയായ കാർത്തികേയ ശർമ്മയെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കി. ഹരിയാനയിൽ കോൺഗ്രസിന് ഒറ്റയ്‌ക്ക് സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാകില്ല. 10 സീറ്റുകളുള്ള അജയ് സിംഗ് ചൗത്താലയുടെ ജൻനായക് ജനതാ പാർട്ടിയുടെ പിന്തുണ ബി.ജെ.പിക്കാണ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 40 സീറ്റുണ്ട്.

ഇതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ഇമ്രാൻ പ്രതാപ്ഗർഹിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഡോ. ആശിഷ് റാവു ആർ. ദേശ്‌മുഖ് മഹാരാഷ്‌ട്ര പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സംസ്ഥാനത്തുനിന്നുള്ള എ.ഐ.സി.സി അംഗം വിശ്വബന്ധു റായ് അതൃപ്‌തി പ്രകടിപ്പിച്ച് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു.

ഛത്തീസ്ഗഡിൽ സഖ്യകക്ഷിയായ ജാർഖണ്ഡ്(ജെ.എം.എം) മുക്തിമോർച്ച ഏകപക്ഷീയമായി മഹൂവ മാജിയെ സ്ഥാനാർത്ഥിയാക്കിയതും കോൺഗ്രസിന് പ്രഹരമായി. ജെ.എം.എം നടപടിയെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ അപലപിച്ചു.

നഖ്‌വി ലോക്‌സഭയിലേക്ക്?

രാജ്യസഭയിലേക്ക് പരിഗണിക്കാത്ത ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌‌വിയെ ബി.ജെ.പി ഉത്തർപ്രദേശിലെ രാംപൂർ ലോക്‌‌സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കും. സമാജ്‌‌വാദി പാർട്ടി നേതാവ് അസംഖാൻ രാജി വച്ച ഒഴിവിലാണിത്. നഖ്‌‌വിയെ ഗവർണർ ആക്കുമെന്നും റിപ്പോട്ടുണ്ട്.

രാജ്യസഭാകാലാവധി തികയ്‌ക്കുന്ന മുൻ കേന്ദ്രമന്ത്രിമാരായ അൽഫോൺസ് കണ്ണന്താനം, എം.ജെ. അക്‌ബർ എന്നിവരെ ബി.ജെ.പി പരിഗണിച്ചിട്ടില്ല. നിരാശയില്ലെന്നും ഡൽഹിയിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SUBASH CHANDRA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.