ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിന് (ഗർഭഗൃഹ) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിട്ടു. ഇതിന്റെ ഭാഗമായി ദ്രാവിഡ മാതൃകയിലുള്ള ക്ഷേത്രമായ ശ്രീരാംലാല സദനിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. 11 പുരോഹിതരുടെ കാർമ്മികത്വത്തിൽ നടന്ന ശിലാപൂജചടങ്ങിൽ രാമജന്മഭൂമിയുയായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ, രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര തുടങ്ങിയവർ പങ്കെടുത്തു. 2020 ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്ര സമുച്ചയത്തിന് തറക്കല്ലിട്ടത്.
ഐക്യത്തിന്റെ പ്രതീകമെന്ന് യോഗി ആദിത്യനാഥ്
അയോദ്ധ്യയിലെ രാമക്ഷേത്രം രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് ദേശീയ ക്ഷേത്രമാകും. രാമക്ഷേത്രത്തിന് വേണ്ടിയുള്ള 500 വർഷത്തെ പോരാട്ടം അവസാനിച്ചു. ഇത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണ്- യോഗി ആദിത്യനാഥ് പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം 2025 -ഓടെ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുമെന്ന് നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.
പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായ ടാറ്റ കൺസൾട്ടിംഗ് എൻജിനിയേഴ്സിന്റെ സഹായത്തോടെ ലാർസൻ ആന്റ് ടൂബ്രോയാണ് നിർമ്മാണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |