SignIn
Kerala Kaumudi Online
Thursday, 19 September 2024 3.00 AM IST

ജില്ലയ്ക്കായി താടി വളർത്തി പ്രതിജ്ഞ, രൂപീകരണ ശേഷം താടി വടിച്ചു

Increase Font Size Decrease Font Size Print Page
thadi

റായ്‌പൂർ : പുതിയ ജില്ല പ്രാബല്യത്തിൽ വന്നാൽ മാത്രമേ താടിവടിക്കുകയുള്ളൂവെന്ന രാംശങ്കർ ഗുപ്തയുടെ ശപഥം നിറവേറി. ഛത്തീസ്ഗഡിലെ 32-ാം ജില്ലയായി മാനേന്ദ്രഗഡ് ചിർമിരി ഭരത്പൂർ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് ഉദ്ഘാടനവും നടത്തിയ ശേഷമാണ് 21 വർഷങ്ങൾക്ക് ശേഷം രാംശങ്കർ താടി വടിച്ചത്. 2001ൽ ആയിരുന്നു ശപഥം. പുതിയ ജില്ലയ്ക്കായി പോരാടിയവരിലെ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ്.

ജില്ലയുടെ പ്രഖ്യാപനം കഴിഞ്ഞ വർഷം ആഗസ്റ്റിലുണ്ടായെങ്കിലും ഉദ്ഘാടനം കഴിഞ്ഞാൽ മാത്രമേ താടി വടിക്കുകയുള്ളൂവെന്ന തീരുമാനത്തിൽ രാംശങ്കർ ഗുപ്ത ഉറച്ചു നിന്നു. വെള്ളിയാഴ്ച ഉദ്ഘാടനം നടന്നു. 40 വർഷമായി ജില്ലയ്ക്കായുള്ള പോരാട്ടം ആരംഭിച്ചിട്ട്.

നീണ്ടകാലത്തെ ആവശ്യം നടത്തിക്കൊടുത്ത സർക്കാരിനും മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ജില്ല നിലവിൽ വന്നതിന് പിന്നാലെ 200 കോടി രൂപയുടെ വികസന പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.