ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കന്നുകാലികളിൽ ലംപി രോഗം പിടിമുറുക്കുന്നു. കന്നുകാലികളുടെ ത്വക്കിനെ ബാധിക്കുന്ന വൈറസ് രോഗമാണ് ലംപി. ഇതേത്തുടർന്ന് 57,000 കന്നുകാലികളാണ് രാജ്യവ്യാപകമായി ചത്തത്. 15.21 ലക്ഷത്തിലധികം കന്നുകാലികളെ ഇതുവരെ രോഗം ബാധിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ച് രോഗ വ്യാപനം തടയാൻ കേന്ദ്രസക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. എന്നാൽ ലംപി രോഗത്തിന് ഫലപ്രദമായ വാക്‌സിനില്ല.
പാലുത്പാദനം കുറയും
ലംപി ഇന്ത്യയിൽ സ്ഥിരീകരിച്ചത് - 2020 സെപ്തംബറിൽ
ഇതുവരെ ചത്ത കന്നുകാലികൾ- 57,000
രോഗം ബാധിച്ചവ- 15.21 ലക്ഷം
രാജസ്ഥാനിലും ഗുജറാത്തിലും രണ്ടു മാസത്തിനിടെ ചത്തത്- 3,000
രാജ്യത്താകെ നൽകിയ പ്രതിരോധ വാക്സിൻ- 97 ലക്ഷം ഡോസ്
രോഗ മുക്തരായ കന്നുകാലികൾ- 80,000
രോഗം ബാധിച്ചാൽ പശുക്കളിൽ കുറയുന്ന പാൽ- 40 - 50 ശതമാനം
രോഗം പടർത്തുന്നത് ചില ഇനം ഈച്ചകളും കൊതുകുകളും പ്രാണികളു
രോഗ ലക്ഷണം- പനിയും ചർമ്മത്തിലെ പാടുകളും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |