ന്യൂഡൽഹി: വധ ഗൂഢാലോചനയെക്കുറിച്ച് അറിയില്ലായിരുന്നെന്നും രാജീവ് ഗാന്ധി വധത്തിൽ അതീവ ദുഃഖമുണ്ടെന്നും രാജീവ് ഗാന്ധി വധക്കേസിൽ 30 വർഷത്തിനു ശേഷം പുറത്തിറങ്ങിയ നളിനി. സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുതാപമുണ്ടെന്നും അവർ പറഞ്ഞു. ഞങ്ങൾ അതിനെക്കുറിച്ച് വർഷങ്ങളോളം ചിന്തിച്ചു. ഗാന്ധിമാരോടും കൊല്ലപ്പെട്ട കുടുംബങ്ങളോടുമുള്ള സന്ദേശമെന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.അവർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ആ ദുരന്തത്തിൽ നിന്ന് അവർ കരകയറുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ഇനി ഭർത്താവിനൊപ്പം ഇന്ത്യയിൽ തന്നെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ക്യാമ്പിലേക്കു മാറ്റിയ ഭർത്താവ് മുരുകനെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട നളിനി അവസരം ലഭിച്ചാൽ ഗാന്ധി കുടുംബത്തെ കാണുമെന്നും പറഞ്ഞു. മോചനത്തിന് സഹായം ചെയ്ത സർക്കാരുകൾക്ക് നന്ദി. യു.കെയിൽ മകളെ കാണാൻ പോകണമെന്നുണ്ട്. ഭാവിയെക്കുറിച്ച് പദ്ധതികളില്ലെന്നും കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കണമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |