SignIn
Kerala Kaumudi Online
Thursday, 28 March 2024 2.06 PM IST

സി.പി.എം 11 സീറ്റും തോറ്റു, സിറ്റിംഗ് സീറ്റിൽ നാലാമത്

ന്യൂഡൽഹി:ഹിമാചൽ തിരഞ്ഞെടുപ്പിൽ സി.പി.എം സിറ്റിംഗ് സീറ്റിൽ നാലാം സ്ഥാനത്തായി. തിയോഗ് മണ്ഡലത്തിലെ എം.എൽ.എയായിരുന്ന രാകേഷ് സിൻഘയെ

കോൺഗ്രസിന്റെ കുൽദീപ് സിംഗ് റാഥോഡാണ് പരാജയപ്പെടുത്തിയത്. റാഥോഡ് 18441 വോട്ട് നേടിയപ്പോൾ 13711 വോട്ടുമായി ബി.ജെ.പിയുടെ അജയ് ശ്യാം രണ്ടാമനായി. മൂന്നാമതെത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി ഇന്ദുവർമ്മയ്ക്കും പിന്നിലായി

11827 വോട്ടാണ് രാകേഷ് സിൻഘ നേടിയത്.

എ.എ.പി സ്ഥാനാർത്ഥിക്ക് 471 വോട്ടും ബി.എസ്.പിക്ക് 294 വോട്ടും ലഭിച്ചു. 2017ൽ 24791 വോട്ട് നേടിയാണ് രാകേഷ് സിൻഹ ജയിച്ചത്. 24 വർഷത്തിന് ശേഷമാണ് ഒരു സി.പി.എം അംഗം നിയമസഭയിലെത്തിയത്.

മത്സരിച്ച 11 സീറ്റിലും പരാജയം

ഹിമാചലിൽ മത്സരിച്ച 11 സീറ്റിലും സി. പി. എം പരാജയപ്പെട്ടു. ഏഴിടത്ത് പാർട്ടി മൂന്നാം സ്ഥാനത്തെത്തി. 2012ൽ ഷിംല മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നപ്പോൾ രണ്ടും സി.പി.എം നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CPM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.