ലക്‌നൗ: ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (യു.പി.എസ്.ആർ.ടി.സി) ആദ്യ വനിതാ ഡ്രൈവറായി മീററ്റ് സ്വദേശി പ്രിയങ്ക ശർമ്മയെ നിയമിച്ചു. 26 വനിതാ ഡ്രൈവർമാരെയാണ് യു.പി.എസ്.ആർ.ടി.സിയിൽ നിയമിക്കുന്നത്. രണ്ട് കുട്ടികളുടെ മാതാവായ പ്രിയങ്കയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. തുടർന്ന് നിരവധി ജോലികൾ ചെയ്ത ശേഷമാണ് യു.പി.എസ്.ആർ.ടി.സിയിലെത്തിയത്.
ഭർത്താവിന്റെ മരണശേഷം പ്രിയങ്ക കുട്ടികൾക്കൊപ്പം ഡൽഹിയിലേക്ക് താമസം മാറിയിരുന്നു. തുടർന്ന് ഫാക്ടറിയിൽ സഹായിയായി ജോലി ലഭിച്ചു. തുടർന്നാണ് ഡ്രൈവിംഗ് പഠിച്ചത്. അതിനു ശേഷം മുംബയിലേക്ക് താമസം മാറ്റി. ബംഗാൾ, അസാം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. 2020ലാണ് യു.പി.എസ്.ആർ.ടി.സിയിൽ അപേക്ഷ നൽകിയത്. തുടർന്ന് 2022ൽ മേയിൽ പരിശീലനം പൂർത്തിയാക്കി.
'വനിതാ ഡ്രൈവർമാർക്ക് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദിയുണ്ട്. ഭർത്താവിന്റെ മരണശേഷം രണ്ട് മക്കളെ വളർത്തേണ്ട ഉത്തരവാദിത്വമായി. അവർക്കായാണ് ജോലിചെയ്യുന്നത്".
- പ്രിയങ്ക ശർമ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |