ന്യൂഡൽഹി:രാഷ്ട്ര നിർമ്മാണത്തിൽ എൻ.സി.സിയുടെ സംഭാവനകളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി. എൻ.സി.സി അതിന്റെ രൂപീകരണത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. എൻ.സി.സി കാഡറ്റുകളുടെ നിശ്ചയദാർഡ്യത്തിലും സേവന മനോഭാവത്തിലും ഇന്ത്യ അഭിമാനിക്കുകയാണ്. യുവശക്തിയാണ് ഇന്ത്യയുടെ ചാലക ശക്തി. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ പരിഷ്കാരങ്ങളിൽ നിന്നും രാജ്യത്തെ യുവാക്കൾ പ്രയോജനം നേടുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊലീസിലും അർദ്ധസൈനിക വിഭാഗത്തിലും നമ്മുടെ പെൺമക്കളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. ഇന്ന് സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്ത്രീകളെ നമുക്ക് കാണാനാകും. അതിർത്തി പ്രദേശങ്ങളിൽ നിന്നും തീരപ്രദേശങ്ങളിൽ നിന്നും ഏകദേശം ഒരു ലക്ഷം പേർ എൻ.സി.സി യിലേക്ക് എത്തിയിട്ടുണ്ട്. ഇത്രയും വലിയ യുവശക്തി രാജ്യത്തിന്റെ വികസനവുമായി സഹകരിക്കുമ്പോൾ ഇന്ത്യയ്ക്ക് ഒരു ലക്ഷ്യവും അസാദ്ധ്യമാകില്ല. പ്രധാനമന്ത്രി പറഞ്ഞു. എൻ.സി.സിയുടെ 75ാം വാർഷികത്തിന്റെ ഭഗമായി ഡൽഹി കരിയപ്പ ഗ്രൗണ്ടിൽ നടന്ന മാർച്ച് പാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |