നേപ്പാളിലെ മ്യാഗ്ദി, മുസ്താംഗ് ജില്ലകളിലൂടെ ഒഴുകുന്ന കാലി ഗന്ധകി പുഴയുടെ തീരത്ത് കാണപ്പെടുന്ന സാളഗ്രാമ കല്ലുകളാണ് എത്തിച്ചത്. സീതയുടെ ജൻമദേശമായി കരുതുന്ന ജനക്പൂരിൽ നിന്നാണ് വലിയ ട്രക്കുകളിൽ 18 ടണ്ണും 16 ടണ്ണും വരുന്ന കല്ലുകൾ എത്തിച്ചത്. ഗോരഖ്പൂരിൽ ബുധനാഴ്ച എത്തിയ ട്രക്കുകൾക്ക് വഴിനീളെ ഭക്തർ സ്വീകരണമൊരുക്കിയിരുന്നു. കല്ലുകൾ നൽകിയത് കൂടാതെ അയോദ്ധ്യയിൽ രാമപ്രതിമയിൽ ചേർക്കാനുള്ള വില്ലും നേപ്പാൾ നൽകുമെന്ന് നേപ്പാളി കോൺഗ്രസ് ലീഡറും മുൻ ഡപ്യൂട്ടി പ്രധാനമന്തിയും ജനക്പൂരിലെ ജാനിക ക്ഷേത്ര ഭാരവാഹിയുമായ ബിമലേന്ദ്ര നിധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |