ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് രാഷ്‌ട്രപതി ഭവനിൽ ചടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർധ്യാൻചന്ദ് ഖേൽരത്ന ഏറ്റുവാങ്ങി. അഭിമാന നിമിഷമാണെന്ന് ശ്രീജേഷ് പ്രതികരിച്ചു.
പരിശീലനത്തിനുള്ള സമഗ്രസംഭാവനയ്ക്ക് ടി.പി.ഒൗസേപ്പും റഗുലർ പരിശീലകരിൽ പി. രാധാകൃഷ്ണൻ നായരും ദ്രോണാചാര്യ പുരസ്കാരങ്ങളും ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മലയാളി വനിതാ ബോക്സർ കെ.സി ലേഖ സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരവും സ്വീകരിച്ചു. ജാവലിൻ ആദ്യ ഒളിമ്പിക് സ്വർണമെഡൽ നേടിയ നീരജ് ചോപ്ര, വനിതാ ക്രിക്കറ്റർ മിഥാലി രാജ്, ഫുട്ബാൾ താരം സുനിൽ ഛേത്രി തുടങ്ങി 12പേർക്കാണ് ഖേൽ രത്ന പുരസ്കാരം നൽകിയത്.
തലശേരി സായ്‌യിൽ പരിശീലനം നടത്തുന്ന തമിഴ്നാടിന്റെ ഫെൻസിംഗ് താരം ഭവാനി ദേവിയും ക്രിക്കറ്റർ ശിഖർ ധവാൻ, ടോക്കിയോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും മികവുകാട്ടിയ താരങ്ങളും ഉൾപ്പെടെ 35 പേർ അർജുന അവാർഡും ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |