ആദ്യ ദിനം ന്യൂസിലാൻഡ് 349/1
ടോം ലതാം 186*,കോൺവേ 99*
ക്രൈസ്റ്റ് ചർച്ച് : ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനായി പുറത്താകാതെ 186 റൺസെടുത്ത ടോം ലതാമും 54 റൺസെടുത്ത വിൽ യംഗും 99 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഡെവോൺ കോൺവേയ്‌യുമാണ് കിവീസിനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്.ആദ്യ വിക്കറ്റിൽ യംഗും ലതാമും ചേർന്ന് 148 റൺസെടുത്തിരുന്നു. രണ്ടാം വിക്കറ്റിൽ ലതാമും കോൺവേയ്‌യും ഇതുവരെ 201 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞിരുന്നു.
ആദ്യ ടെസ്റ്റിൽ ബംഗ്ളാദേശ് ന്യൂസിലാൻഡിനെ അട്ടിമറിച്ചിരുന്നു.
സിക്സ് അടിച്ചില്ലേലും
ഒരു പന്തിൽ ഏഴുറൺസ്
ന്യൂസിലാൻഡും ബംഗ്ലാദേശും തമ്മിൽ ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് ഓപ്പണർ വിൽ യംഗ് ഒരു പന്തിൽ അടിച്ചെടുത്തത് ഏഴു റൺസ്. ബംഗ്ലാദേശ് താരങ്ങളുടെ മിസ് ഫീൽസിംഗാണ് ഏഴു റൺസ് സമ്മാനിച്ചത്.
26-ാം ഓവറിൽ ഇബാദത് ഹുസൈന്റെ അവസാന പന്ത് യംഗ് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ബാറ്റിൽ തട്ടി സ്ലിപ്പിലേക്ക് പോയി. സെക്കന്റ് സ്ലിപ്പിൽ ഫീൽഡർ ലിറ്റൺ ദാസ് ക്യാച്ച് കൈവിട്ടു. ഇതോടെ പന്ത് തേർഡ് മാനിലേക്ക് പോയി.
ബൗണ്ടറി ലൈനിന് അരികിൽവെച്ച് ഈ പന്ത് പിടിച്ചെടുത്ത തസ്‌കിൻ അഹമ്മദ് അത് വിക്കറ്റ് കീപ്പർ നൂറുൽ ഹുസൈന് എറിഞ്ഞുകൊടുത്തു. അപ്പോഴേക്കും യംഗും ലതാമും ചേർന്ന് മൂന്നു റൺസ് ഓടിയെടുത്തിരുന്നു. അമിതാവേശം കാണിച്ച വിക്കറ്റ് കീപ്പർ ആ പന്ത് ബൗളിംഗ് എൻഡിലേക്ക് നൽകി. പക്ഷേ അത് പിടിച്ചെടുക്കാന്‍ ബൗളിംഗ് എൻഡിലെ ഫീൽഡർക്ക് കഴിഞ്ഞില്ല. ഇതോടെ പന്ത് ബൗണ്ടറിയിലേക്ക് പോയി കിവീസിന് ഏഴു റ
ൺസും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |