ചെന്നൈ: നോർവേ ഓപ്പൺ ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ കൗമാരപ്രതിഭ ആർ.പ്രജ്ഞാനന്ദ. ഗ്രൂപ്പ് എ വിഭാഗത്തിൽ ഒൻപത് റൗണ്ടുകളിൽ നിന്ന് ഏഴര പോയിന്റ് നേടി ഒറ്റ തോൽവി പോലും വഴങ്ങാതെയാണ് പ്രജ്ഞാനന്ദ ജേതാവായത്. ആറുവിജയവും മൂന്ന് സമനിലയുമാണ് പ്രജ്ഞാനന്ദ നേടിയത്.
16 വയസു മാത്രമുള്ള പ്രജ്ഞാനന്ദയായിരുന്നു ടൂർണമെന്റിലെ ടോപ് സീഡ്. ഇസ്രായേലിന്റെ മാഴ്സൽ എഫ്രോയിംസ്‌കി രണ്ടാമതും സ്വീഡന്റെ ഇം യംഗ് മിൻ സിയോ മൂന്നാമതുമെത്തി. മറ്റൊരു ഇന്ത്യൻ താരമായ പ്രണീത് ആറുപോയിന്റുമായി ആറാം സ്ഥാനത്തെത്തി. അവസാന റൗണ്ടിൽ പ്രണീതിനെ തകർത്താണ് പ്രജ്ഞാനന്ദ കിരീടം നേടിയത്.
ചെസ് ലോകത്തെ പുതിയ ഇന്ത്യൻ സെൻസേഷനാണ് പ്രജ്ഞാനന്ദ. ലോകചാമ്പ്യനായ മാഗ്നസ് കാൾസണെ രണ്ട് തവണ അട്ടിമറിച്ചിട്ടുള്ള ഈ കൗമാരതാരം അടുത്ത മാസം ഇന്ത്യയിൽ വെച്ച് നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കാനും യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യയുടെ ബി ടീമിലാണ് പ്രജ്ഞാനന്ദ ഉൾപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |