ഒാവൽ : മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ തങ്ങളെ 118 റൺസിന് ആൾഒൗട്ടാക്കിയ ഇംഗ്ളണ്ടിനെ തിരിച്ചെറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ളണ്ടിനെ 158 റൺസിനാണ് ദക്ഷിണാഫ്രിക്ക ആൾഒൗട്ടാക്കിയത്. 40 റൺസ് ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക പക്ഷേ രണ്ടാം ഇന്നിംഗ്സിൽ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടിയിട്ടുണ്ട്. 78 റൺസിന് മുന്നിലാണ് ഇപ്പോൾ സന്ദർശകർ.
അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഒല്ലീ റോബിൻസണിന്റെയും നാലുവിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റെയും മികവിലാണ് ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്സിൽ തകർത്തത്. ഇതിന് മറുപടിയായി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസനും നാലുവിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയും ചേർന്ന് ഇംഗ്ളീഷ് ബാറ്റിംഗ് നിരയെയും അരിഞ്ഞിട്ടു.67 റൺസെടുത്ത ഒലീ പോപ്പിനും 23 റൺസടിച്ച ജോ റൂട്ടിനും മാത്രമാണ് ഇംഗ്ളീഷ് നിരയിൽ പിടിച്ചുനിൽക്കാനായത്.
രണ്ടാം ഇന്നിംഗ്സിൽ സാരൽ എർവീ (36), ഡീൻ എൽഗാർ(36),കീഗൻ പീറ്റേഴ്സൺ (23), റയാൻ റിക്കെൽറ്റൺ (8) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |