ഇന്ത്യൻ വനിതാ ടെന്നിസിന്റെ പതാകാവാഹകയായ സാനിയ മിർസ കഴിഞ്ഞ ദിവസം ഗ്രാൻസ്ളാം ടൂർണമെന്റുകളിൽ നിന്ന് വിടവാങ്ങി.ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം റണ്ണർ അപ്പായാണ് ഗ്രാൻസ്ളാം കോർട്ടിനോട് സാനിയ വിടചൊല്ലിയത്. ഈ മാസം ദുബായ് ഓപ്പണോടെ ടെന്നീസ് കോർട്ടിനോടുതന്നെ സാനിയ സലാം പറയും. രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് സാനിയ ഇന്ത്യൻ ടെന്നിസിന് നൽകിയത് സ്വന്തം മേൽവിലാസമാണ്. ഇന്നും വനിതാ ടെന്നിസിൽ സാനിയയ്ക്ക് അപ്പുറത്തേക്ക് ഒരു ഇന്ത്യൻ താരമില്ല. കളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികൾ ഓരോന്നായി തരണം ചെയ്താണ് സാനിയ ഇന്ത്യയുടെ അഭിമാനമായി മാറിയത്.
1985 നവംബർ 15നാണ് സാനിയയുടെ ജനനം. സ്പോർട്സ് ജേണലിസ്റ്റായിരുന്ന പിതാവ് ഇമ്രാൻ മിർസയാണ് ആറാം വയസിൽ സാനിയയെ ടെന്നീസിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്.
2003 ഫെബ്രുവരിയിലാണ് സാനിയ പ്രൊഫഷണൽ ടെന്നിസ് സർക്യൂട്ടിൽ അരങ്ങേറിയത്. ആദ്യം സിംഗിൾസിലും പിന്നീട് ഡബിൾസിലും സാനിയ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
2013ൽ വിരമിക്കുന്നതുവരെ സിംഗിൾസിൽ ഇന്ത്യയിലെ ഒന്നാം റാങ്ക് താരമായിരുന്നു സാനിയ.ലോകറാങ്കിംഗിൽ 27-ാം സ്ഥാനത്തുവരെയെത്തി.
6 ഗ്രാൻസ്ളാം കിരീടങ്ങളാണ് ഡബിൾസിൽ നേടിയത്. മൂന്നെണ്ണം വനിതാഡബിൾസിലും മൂന്നെണ്ണം മിക്സഡ് ഡബിൾസിലും.
2015ൽ വിംബിൾഡണിലും യു.എസ് ഓപ്പണിലും 2016ൽ ഓസ്ട്രേലിയൻ ഓപ്പണിലും വനിതാ ഡബിൾസ് കിരീടം നേടി.
2009ൽ ഓസ്ട്രേലിയൻ ഓപ്പണിലും 2012ൽ ഫ്രഞ്ച് ഓപ്പണിലും 2014ൽ യു.എസ് ഓപ്പണിലും മിക്സഡ് ഡബിൾസ് കിരീടങ്ങൾ.
43
കിരീടങ്ങളാണ് ഡബിൾസ് കരിയറിൽ ആകെ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |