SignIn
Kerala Kaumudi Online
Saturday, 02 August 2025 12.36 AM IST

ഗൂഢാലോചന തെളിയിക്കാനായില്ല,​ മലേഗാവ് സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളെയും വെറുതെവിട്ടു

Increase Font Size Decrease Font Size Print Page
malegaon-blast

മുംബയ്: മലേഗാവ് സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളെയും വെറുതെ വിട്ടു. പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് മുംബയിലെ പ്രത്യേക എൻഐഎ കോടതി പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്കെതിരെ യു എ പി എ നിയമം ചുമത്താനാകില്ലെന്നും കോടതി അറിയിച്ചത്. 17 വർഷത്തിനുശേഷമാണ് കേസിൽ വിധിയുണ്ടായിരിക്കുന്നത്.

2008 സെപ്തംബർ 29നാണ് മലേഗാവിലെ മാർക്ക​റ്റിൽ സ്‌ഫോടനമുണ്ടായത്. കേസിൽ ആദ്യഘട്ടത്തിൽ എട്ട് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. അത് പിന്നീട് എഴ് പ്രതികളായി ചുരുങ്ങുകയായിരുന്നു. ബിജെപി മുൻ എംപി പ്രഗ്യാസിംഗ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാദ്ധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് വെറുതെ വിട്ടത്. സ്ഫോടനത്തിൽ ആറ് പേരാണ് മരിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.

തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മലേഗാവിൽ റംസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു എൻ‌ഐ‌എ കണ്ടെത്തിയത്. ഭീകര വിരുദ്ധ സേന (എടിഎസ്)​ അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുത്തത്. 323 സാക്ഷികളിൽ 37 പേർ കൂറുമാറിയിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, CASE, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.