സാന്റിയാഗോ : ചിലിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ നൂറുകണക്കിന് കാട്ടുതീയിൽപ്പെട്ട് 23 പേർ മരിച്ചു. രാജ്യത്തിന്റെ തെക്ക്, മദ്ധ്യ ഭാഗങ്ങളിൽ ഉഷ്ണ തരംഗം രൂക്ഷമായതാണ് വ്യാപക കാട്ടുതീകൾക്ക് ഇടയാക്കിയത്. 979 പേർക്ക് പരിക്കേറ്റു. ഇന്നലത്തെ കണക്ക് പ്രകാരം 232 കാട്ടുതീകൾ സജീവമായി തുടരുകയാണ്. ബയോബയോ, ന്യൂബിൾ എന്നീ മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറോളം വീടുകളും 47,000 ഹെക്ടർ വനഭൂമിയും കാട്ടുതീയിൽ നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |