SignIn
Kerala Kaumudi Online
Thursday, 25 April 2024 10.37 PM IST

സംഗീതലോകത്തെ സൂര്യൻ

keeravani

കീരവാണി സാറിന്റെ ആരാധകനും അനുയായിയുമാണ് ഞാൻ. ഒരിക്കൽ ചിത്ര ചേച്ചിക്കൊപ്പം അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ പോയിരുന്നു. ചിത്ര ചേച്ചിയെ പാട്ടിന്റെ വരികൾ പഠിപ്പിക്കുന്നതും റെക്കോർഡിംഗും ഞാൻ കണ്ടു. കോദണ്ഡപാണി സ്റ്റുഡിയോയിലായിരുന്നു റെക്കോ‌ഡ‌ിംഗ്. ഞാനവിടെ ഇടയ്ക്ക് പോകും. തെലുങ്ക് സിനിമയുടെ പാട്ടും പശ്ചാത്തല സംഗീതവും റെക്കോർഡ് ചെയ്യുന്നത് കേട്ട് നിൽക്കും. ഓരോ തവണയും കീരവാണി സാറിന്റെ കംപോസിംഗ് എനിക്ക് പുതിയ അനുഭവവും പാഠവും പകർന്നു തന്നിരുന്നു.

പല ജനുസുകളിലുള്ള പാട്ടുകളാണ് കീരവാണി സാർ നമ്മുക്കായി ഒരുക്കു തന്നിട്ടുളളത്. എല്ലാവർക്കും അതിനു കഴിയില്ല. ശരിക്കും മഹാനായ സംഗീത‌ജ്ഞനാണ് അദ്ദേഹം. ഓസ്കാർ വേദിയിൽ അദ്ദേഹം സൂര്യനെ പോലെ ജ്വലിച്ചപ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന ആത്മാഭിമാനത്തോടെ അദ്ദേഹത്തെ പിന്തുടർന്ന സംഗീത സംവിധായകൻ എന്ന പശ്ചാത്തലത്തിൽ നിന്ന് ഞാൻ ആത്മഹർഷമണിഞ്ഞു. കണ്ണു നിറഞ്ഞത് അമിത സന്തോഷം കൊണ്ടായിരുന്നു. പടിഞ്ഞാറൻ സിനിമയുമായുള്ള ഇന്ത്യൻ സിനിമയുടെ ദൂരം കുറഞ്ഞു വരികയാണ്. ദക്ഷിണേന്ത്യൻ സിനിമയ്ക്കു കിട്ടിയ അംഗീകാരം മലയാളം ഉൾപ്പെടെയുള്ള സിനിമാ മേഖലയ്ക്ക് ആവേശമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KEERAVANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.