ടെൽ അവീവ്: ഗാസ മുനമ്പിന് ചുറ്റുമുള്ള ഇസ്രായേലി സൈനികർക്ക് ലീഷ്മാനിയ രോഗം ബാധിച്ചതായി മെഡിക്കൽ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലി ആശുപത്രികളിലെ ഡെർമറ്റോളജി ക്ലിനിക്കുകൾ സൈനികർക്കായി ലബോറട്ടറി പരിശോധനകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. മണൽ ഈച്ചയുടെ കടിക്കുന്നതിലൂടെയാണ് ലീഷ്മാനിയ രോഗം മനുഷ്യരിലേക്ക് പകരുന്നത്. ചർമ്മൽ വ്രണൾ ഉണ്ടാകുന്നതാണ് ലീഷ്മാനിയുടെ ലക്ഷണങ്ങൾ. അത് ഉണങ്ങാതെ ആഴ്ചകളോളം അവശേഷിക്കുകയും ചെയ്യും.
അതേസമയം ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. 56,451 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 150 പേർ മരിക്കുകയും 286 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കൂട്ടിചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |