SignIn
Kerala Kaumudi Online
Sunday, 20 October 2024 7.39 AM IST

പാം ഓയിലിനൊപ്പം മലേഷ്യയുടെ സമ്മാനം, ഒറാങ്ങ്ഊട്ടാൻ നയതന്ത്രം

Increase Font Size Decrease Font Size Print Page
pic

ക്വാലാലംപ്പൂർ: തങ്ങളിൽ നിന്ന് പാം ഓയിൽ വാങ്ങുന്ന പ്രധാന വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് ഒറാങ്ങ്ഊട്ടാനുകളെ സമ്മാനമായി നൽകാൻ ആലോചിക്കുന്നതായി മലേഷ്യ. വൻകുരങ്ങുകളുടെ കുടുംബത്തിൽപ്പെട്ട ഒറാങ്ങ്ഊട്ടാൻ ഇൻഡോനേഷ്യയിലെയും മലേഷ്യയിലെയും നിത്യഹരിത വനങ്ങളിൽ മാത്രമാണുള്ളത്.

ചൈനയുടെ ' പാണ്ട നയതന്ത്ര'ത്തിന്റെ മാതൃകയിലാണ് ' ഒറാങ്ങ്ഊട്ടാൻ നയതന്ത്ര'ത്തിന് പദ്ധതിയിടുന്നതെന്നും പങ്കാളികളായ രാജ്യങ്ങൾക്കിടെയിൽ ഊഷ്മളമായ ബന്ധം ഇതിലൂടെ സ്ഥാപിക്കാമെന്ന് കരുതുന്നതായും സർക്കാർ കണക്കുകൂട്ടുന്നു. അതേ സമയം, ഒറാങ്ങ്ഊട്ടാനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനാണ് ശ്രദ്ധ നൽകേണ്ടതെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( ഡബ്ല്യു.ഡബ്ല്യു.എഫ് ) പ്രതികരിച്ചു.

വേട്ടയാടലും വനനശീകരണവും മൂലം വംശനാശഭീഷണി നേരിടുന്ന സ്പീഷീസാണ് ഒറാങ്ങ്ഊട്ടാൻ. പാം ഓയിൽ പ്ലാന്റേഷനായി ഇവയുടെ ആവാസ വ്യവസ്ഥ വൻതോതിൽ ഇല്ലാതാക്കപ്പെട്ടു.

' കാടിന്റെ മനുഷ്യൻ ' എന്നാണ് ഒറാങ്ങ്ഊട്ടാൻ എന്ന പേര് അർത്ഥമാക്കുന്നത്. ഏകദേശം 1,05,000 ഒറാങ്ങ്ഊട്ടാനുകൾ മലേഷ്യയുടെ ഭാഗമായ ബോർണിയോ ദ്വീപിലും ആയിരക്കണക്കിന് എണ്ണം സുമാത്രയിലും ജീവിക്കുന്നു.

 പാണ്ട നയതന്ത്രം

ചൈനയിൽ മാത്രം കാണപ്പെടുന്ന പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന രീതിയാണ് ' പാണ്ട നയതന്ത്രം' . 1941 മുതൽ 1984 വരെ ചൈനീസ് സർക്കാർ പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകിയിരുന്നു. 1984ന് ശേഷം സമ്മാനത്തിന് പകരം നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.