മോസ്കോ : ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമ എന്ന ബഹുമതി സ്വന്തമാക്കി റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി. 'ചലഞ്ച്' എന്നി സിനിമയ്ക്കായി നടി യൂലിയ പെരേസിൽഡ്, സംവിധായകൻ കിം ഷിപെൻകോ, ബഹിരാകാശയാത്രികനായ ആന്റൺ ഷ്‌കപ്ലറേവ് എന്നിവരടങ്ങിയ സംഘമാണ് ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇന്നലെ രാവിലെ ഭൂമിയിൽ പറന്നിറങ്ങിയത്. കസാക്കിസ്ഥാനിലുള്ള റഷ്യയുടെ ബൈക്കോണർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എം.എസ് 19 പേടകത്തിലാണ് സംഘം ഈ മാസം ആദ്യവാരം പുറപ്പെട്ടത്. പുറപ്പെട്ടത് ബഹിരാകാശം പശ്ചാത്തലമാക്കിയുള്ള സിനിമയാണു ചലഞ്ച്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശപേടകത്തിലെ യാത്രികനായ ഇവാനോവിന് പെട്ടെന്ന് അസുഖം വന്ന് നില അപകടത്തിലാകുന്നതും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഡോക്ടറുടെ കഥയാണിത്. ബഹിരാകാശ നിലയത്തിലെ റഷ്യൻ കോസ്‌മോനോട്ടുകളായ ഒലിഗ് നോവിറ്റ്സ്‌കിയും പ്യോട്ർ ഡുബ്രോവും സിനിമയിൽ അഭിനയിക്കുന്നുണ്ട്. റഷ്യൻ ചാനലായ, ചാനൽ വൺ നിർമാണ കമ്പനിയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും ചേർന്നാണ് സിനിമയുടെ നിർമ്മാണം.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോമോസിന്റെ മേധാവി ഡിമിത്രി റോഗോസിന്റെ മേൽനോട്ടത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ തിരക്കഥ ബഹിരാകാശ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ എഡിറ്റിംഗ് നടത്തിയത് റോഗോസായിരുന്നു. പ്രശസ്ത നടൻ ടോം ക്രൂയിസിനെ സിനിമാ ഷൂട്ടിങ്ങിനായി ടോം ക്രൂയിസിനെ ഈ മാസം 12ന് ഐ.എസ്.എസിൽ എത്തിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഈലോൺ മസ്‌കിന്റെ സ്‌പേസ് എക്സ് ഏജൻസിയും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദൗത്യം അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇതിനിടയിലാണ് യു.എസിനെ കടത്തി വെട്ടി റഷ്യ ഈ നേട്ടം കൈവരിച്ചത്.
അതേ സമയം സയൻസ് ഫിക്ഷൻ സിനിമാപരമ്പരായ സ്റ്റാർട്രെക്കിലെ ക്യാപ്റ്റൻ ജയിംസ് ടി കിർക്ക് എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കിയ വില്യം ഷാറ്റ്നറും ഈ മാസം ബഹിരാകാശത്തെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |