വാഷിംഗ്ടൺ: അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൽട്ട് പുറത്തുവിട്ട ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗിൽ 70 ശതമാനം റേറ്റിംഗോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനേയും പിന്നിലാക്കിയാണ് മോദി ലോകത്തെ മികച്ച നേതാവാക്കിയത്. 13 ലോകരാജ്യങ്ങളുടെ തലവന്മാരാണ് പട്ടികയിലുള്ളത്.
ബൈഡന് 44 ശതമാനവും ബോറിസിന് 40 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് 36 ശതമാനവും പിന്തുണ ലഭിച്ചു. മെക്സിക്കൻ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനവും (66%)
ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഘി (58%) മൂന്നാം സ്ഥാനവും നേടി. പൊളിറ്റിക്കൽ ഇന്റലിജൻസ് യൂണിറ്റ് വഴിയാണ് മോണിംഗ് കൺസൽട്ട് വിവരങ്ങൾ ശേഖരിക്കുന്നത്. ബ്രസീൽ പ്രധാനമന്ത്രി ജെയർ ബൊൾസൊനാരോയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. 35 ശതമാനം പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |