കയ്‌റോ: ഈജിപ്റ്റിലെ അസ്‌വാനിൽ തേളുകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു. 450ൽ അധികം പേർക്ക് പരിക്കേറ്റു. ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളായ ഫാറ്റ്ടെയ്ൽഡ് (വലിയവാലൻ) അഥവാ മനുഷ്യക്കൊല്ലി തേളുകളാണ് ഈജിപ്ഷ്യൻ തെരുവുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. ആൻഡ്രോക്ടോണസ് ജനുസ്സിൽപ്പെടുന്നവയാണ് ഇവ.വെള്ളിയാഴ്ച അനുഭവപ്പെട്ട കനത്ത മഴയ്ക്ക് പിന്നാലെയാണ് ഇവ തെരുവുകളിലേക്ക് ഇറങ്ങിയത്.
ആളുകളോട് വീട്ടിൽത്തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകി. തേളിന്റെ കുത്തേറ്റവർക്ക് ശ്വാസതടസ്സം, പേശികളിൽ വേദന എന്നിവ അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്.ഫാറ്റ്ടെയ്ൽഡുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്റ്റ്.
കുത്തേറ്റാൽ ഒരുമണിക്കൂറിനുള്ളിൽ ജീവനെടുക്കാൻ ശേഷിയുള്ള വിഷമാണ് ഫാറ്റ്ടെയിൽഡിന്റേത്.
ഇന്ത്യ, ഇസ്രയേൽ, ലെബനൻ, തുർക്കി, സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇവയുടെ സാന്നിദ്ധ്യമുണ്ട്. ലോകത്ത് പ്രതിവർഷം ഒട്ടേറെപ്പേരാണ് ഫാറ്റ്ടെയ്ൽഡ് തേളുകളുടെ കുത്തേറ്റ് മരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |