പാരിസ്: കൊവിഡിന്റെ അഞ്ചാം ഘട്ട വ്യാപനം അപകടകരമായി വർദ്ധിക്കുകയാണെന്ന് ഫ്രാൻസ്. കഴിഞ്ഞ ആഴ്ചത്തെക്കാൾ രണ്ടിരട്ടി കേസുകളാണ് ഈ ആഴ്ച റിപ്പോർട്ട് ചെയ്തത്. പ്രകാശ വേഗത്തിലാണ് വ്യാപനം നടക്കുന്നതെന്ന് സർക്കാർ വക്താവായ ഗബ്രിയേൽ അട്ടാൽ പറഞ്ഞു. ആശുപത്രികൾ കൊവിഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. അതേസമയം വാക്സിനേഷനിൽ ഏറെ മുന്നിലാണ് ഫ്രാൻസ് എന്നത് ആശ്വാസകരമാണ്.
ശനിയാഴ്ച മാത്രം7,974 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ 1,333 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസ്. രാജ്യത്തെ റെസ്റ്റോറന്റുകൾ, കഫേകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഹെൽത്ത് പാസ് ഹാജരാക്കണം. വാക്സിന്റെ രണ്ട് ഡോസും എടുത്തത്, കൊവിഡിൽ നിന്ന് സമീപകാലത്ത് മുക്തമായത്, കൊവിഡ് നെഗറ്റീവായത് - എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും. രാജ്യത്ത് വാക്സിനെടുക്കാത്തവരെ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങളിലേറെയും നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |