സിഡ്‌നി: യു.എസിനും ന്യൂസിലാൻഡിനും പിന്നാലെ ബീജിംഗ് ഒളിമ്പിക്സിൽ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച് ആസ്ട്രേലിയയും.ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിൽ പ്രതിഷേധിച്ചാണ് ഒളിമ്പിക്സിൽ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന നിലപാട് എടുത്തതെന്ന് ആസ്ട്രേലിയ വ്യക്തമാക്കി. ചൈനീസ് ഭരണകൂടം ഉയ്ഗുർ വംശജർക്കു നേരെ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ദേശീയ താത്പ്പര്യത്തെ മുൻനിർത്തിയാണ് ബഹിഷ്‌ക്കരണമെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. ഇത് കൂടാതെ ഹോങ്കോംഗ് വിഷയത്തിലും തായ്‌വാനെതിരെയുള്ള അധിനിവേശ ശ്രമത്തിലും ലോകരാജ്യങ്ങളിൽ നിന്ന് ചൈനയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേ സമയം ജപ്പാനും ബ്രിട്ടനും ബീജിംഗ് ഒളിമ്പിക്സ് നയതന്ത്ര തലത്തിൽ ബഹിഷ്കരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രസ്താവനകൾ ഇറക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |