മോസ്കോ: സോവിയറ്റ് യൂണിയൻ തകർന്ന സമയത്ത് വരുമാനത്തിനായി ക്യാബ് ഡ്രൈവറായി പ്രവർത്തിച്ചുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. കുറച്ച് കൂടുതൽ പണമുണ്ടാക്കാൻ അത് അത്യാവശ്യമായിരുന്നു - റഷ്യ - റീസന്റ് ഹിസ്റ്രറി എന്ന ഡോക്യുമെന്ററിയ്ക്കായി നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഞാനൊരു സ്വകാര്യ ഡ്രൈവറായിരുന്നു. ആ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ എനിയ്ക്ക് താൽപര്യമില്ല. എന്നിരുന്നാലും, അത് സത്യമാണ്. സോവിയറ്റ് യൂണിയൻ തകർന്നപ്പോഴുണ്ടായ സാമ്പത്തികാഘാതം പലരെയും മറ്റ് വരുമാന മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരാക്കി. മുമ്പ് പല ഉന്നത ജോലികളും ചെയ്തിരുന്നവർക്ക് പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തെരുവുകച്ചവടത്തിനിറങ്ങുകയോ ഡ്രൈവറായി ജോലിചെയ്യേണ്ടിവരികയോ ചെയ്തു.
വാഹനങ്ങളുള്ള മിക്ക ആളുകളും കള്ളടാക്സിയായി സർവീസ് നടത്തിയിരുന്നു -പുടിൻ പറഞ്ഞു. സോവിയറ്റ് യൂണിയൻ തകർന്നതിനെ മഹാദുരന്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സോവിയറ്റ് യൂണിയൻ തകർന്നതിൽ എല്ലാക്കാലവും പുടിൻ നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആദ്യമായാണ് പുടിൻ സോവിയറ്റ് യൂണിയൻ തകർച്ച കാരണമുള്ള
വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുന്നത്. 1991ലാണ്നു സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |