ലണ്ടൻ: ഒമിക്രോണിന് ഡെൽറ്റയേക്കാൾ പ്രഹരശേഷി കുറവാണെന്നതിന് തെളിവില്ലെന്ന് ബ്രിട്ടീഷ് ഗവേഷകർ. ബ്രിട്ടനിൽ തുടർച്ചയായ മൂന്നാംദിവസവും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം, നിഗമനത്തിലെത്താൻ കൂടുതൽ വിവരങ്ങൾ വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ പക്ഷം. യൂറോപ്പിൽ വളരെ വേഗത്തിൽ വാക്സിൻ വിതരണം പൂർത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക കൂടിയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |