പാരീസ്: ഫ്രാൻസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി. 27.6 ശതമാനം വോട്ടുകൾ നേടി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒന്നാം സ്ഥാനത്തെത്തി. മാക്രോണിന്റെ മുഖ്യ എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി മരീൻ ലീ പെൻ 23.41 ശതമാനം വോട്ടുകളുമായി രണ്ടാമതാണ്. 24 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന 12 പേരിൽ നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുക. അടുത്ത ഘട്ടത്തിലും ജനവിധി അനുകൂലമായാൽ 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |