മനില : ഫിലിപ്പീൻസിൽ ഉഷ്ണ മേഖലാ കൊടുങ്കാറ്റായ ' മെഗി " വീശിയടിച്ചത് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 167 ആയി. 110 പേരെ കാണാനില്ല. ഏപ്രിൽ 10നാണ് മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ഫിലിപ്പീൻസിൽ മെഗി വീശിയടിച്ചത്.
ലെയ്റ്റെ പ്രവിശ്യയിലെ ബേബേ നഗരത്തിലും ദവാവോ മേഖലയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുരിതബാധിത പ്രദേശങ്ങൾ ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്ട് സന്ദർശിച്ചു. 17,000ത്തിലേറെ പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു. ഫിലിപ്പീൻസിൽ പ്രതിവർഷം 20 കൊടുങ്കാറ്റുകൾ ഉണ്ടാകാറുണ്ട്. രാജ്യത്ത് ഈ വർഷം വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് മെഗി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |