റിയാദ് : അഞ്ച് വർഷങ്ങൾക്ക് ശേഷം സൗദി അറേബ്യയിൽ സന്ദർശനത്തിനെത്തി തുർക്കി പ്രസിഡന്റ് റെജബ് തയ്യിപ് എർദ്വാൻ. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി എർദ്വാൻ ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും എർദ്വാൻ കൂടിക്കാഴ്ച നടത്തി. മെക്കയിലെ പ്രാർത്ഥനാ ചടങ്ങുകളിലും എർദ്വാൻ പങ്കെടുത്തു.
2018ൽ മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇസ്താബൂളിഷ വച്ച് കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് എർദ്വാൻ സൗദിയിലെത്തുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ പങ്ക് ആരോപിക്കപ്പെടുന്ന ജമാൽ ഖഷോഗി വധകേസിൽ വിചാരണ നിർത്തിവയ്ക്കാനും കേസ് സൗദി അറേബ്യയ്ക്ക് കൈമാറാനും ഈ മാസം ആദ്യം തുർക്കി കോടതി ഉത്തരവിട്ടിരുന്നു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ലക്ഷ്യമിട്ടാണ് രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയോടെ എർദ്വാൻ സൗദിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |