ബീജിംഗ് : 14ാം ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്നും നാളെയും നടക്കും. ചൈന ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി വെർച്വലായാണ് ചേരുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യോഗത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് ക്ഷണിച്ചിരുന്നു.
റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ബ്രിക്സിലെ മറ്റ് അംഗങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ബ്രസീൽ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരും പങ്കെടുക്കും.
ആഗോള വികസനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ, സഹകരണം തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ച ചെയ്യും. നാളെ ആഗോള വികസനത്തെ സംബന്ധിച്ച ഉന്നതതല യോഗം നടക്കും.
റഷ്യ - യുക്രെയിൻ അധിനിവേശവും ഉച്ചകോടിയിൽ ചർച്ചാ വിഷയമായേക്കും. യുക്രെയിൻ അധിനിവേശമാരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിദേശരാജ്യങ്ങളുടെ പ്രധാനകൂട്ടായ്മയിൽ പുട്ടിൻ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |