ന്യൂയോർക്ക് : അന്യഗ്രഹ ജീവികളെ സംബന്ധിച്ച വിവരം കൈമാറാനെന്ന പേരിൽ മോഷ്ടിച്ച ട്രക്കുമായി യു.എസിലെ പാട്രിക് സ്പേസ് ഫോഴ്സ് ബേസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച 29കാരൻ അറസ്റ്റിൽ. അന്യഗ്രഹ ജീവികളെക്കുറിച്ച് യു.എസ് പ്രസിഡന്റ് നൽകിയ വിവരം കൈമാറാനുണ്ടെന്ന വിചിത്രവാദവുമായിട്ടായിരുന്നു അതീവ സുരക്ഷാ മേഖലയിൽ യുവാവിന്റെ അതിക്രമം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഫ്ലോറിഡ സ്വദേശി കോറി ജോൺസണാണ് അറസ്റ്റിലായത് . കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ അന്യഗ്രഹജീവികൾ ചൈനീസ് ഡ്രാഗണുകളുമായി യുദ്ധത്തിലാണെന്ന കാര്യം സൈന്യകരെ അറിയിക്കുക എന്ന അടിയന്തര മിഷൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഏൽപ്പിച്ചെന്നായിരുന്നു ഇയാളുടെ മറുപടി.
മറുപടി കേട്ട് ആശ്ചര്യപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ കൈയ്യോടെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. മിസൈൽ, റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് പാട്രിക് സ്പേസ് ഫോഴ്സ് ബേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |