ബീജിംഗ്: ഏകദിന സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്നലെ ചൈനയിലെത്തി. ബീജിംഗിലെത്തിയ ഷോൾസ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ കൂടിക്കാഴ്ച നടത്തി. ചൈനീസ് വിമാനത്താവളത്തിലെത്തിയ ഷോൾസിനെയും സംഘത്തെയും കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.
ചൈനയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയാണ് ഷോൾസിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. യുക്രെയിനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ റഷ്യയ്‌ക്കു മേൽ സ്വാധീനം ചെലുത്തണമെന്ന് ഷീയോട് ആവശ്യപ്പെട്ടതായി ഷോൾസ് കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. പ്രധാനമന്ത്രി ലീ കെചിയാംഗിനേയും ഷോൾസ് സന്ദർശിച്ചു.
അതേസമയം, ഷോൾസിന്റെ ചൈനാ സന്ദർശനം പാശ്ചാത്യ രാജ്യങ്ങൾക്കിടെയിൽ അതൃപ്തിയ്ക്കിടയാക്കിയിട്ടുണ്ട്. തായ്‌വാൻ സംഘർഷങ്ങളുടെ പേരിലും ഉയ്‌ഗൂർ വംശജർക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിൽ ചൈനയ്ക്കെതിരെ യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |