അബുജ : നൈജീരിയയിലെ കാറ്റ്‌സിന സംസ്ഥാനത്ത് മുസ്ലിം പള്ളിയ്ക്കുള്ളിൽ അഞ്ജാതർ നടത്തിയ വെടിവയ്പിൽ മുഖ്യ പുരോഹിതൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. പ്രദേശിക സമയം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മോട്ടോർ ബൈക്കുകളിലെത്തിയ സംഘം വെടിവയ്പിന് പിന്നാലെ പള്ളിയിലുണ്ടായിരുന്ന ഏതാനും പേരെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ഇവരിൽ ചിലരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |