കാഠ്മണ്ഡു: 275 അംഗ നേപ്പാൾ പാർലമെന്റിൽ 165 സീറ്റുകളിലേക്ക് നേരിട്ട് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നലെ പൂർത്തിയായി. 57 സീറ്റുകളോടെ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നേപ്പാളി കോൺഗ്രസിന്റ് സഖ്യകക്ഷികളിലൊന്നായ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ 18 സീറ്റുകൾ നേടി. അതേ സമയം, പ്രതിപക്ഷമായ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടിക്ക് 44 സീറ്റുകൾ ലഭിച്ചു. അതേ സമയം, പാലർമെന്റിലെ 110 സീറ്റിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇപ്രകാരം സി.പി.എൻ - യു.എം.എല്ലിന് ഇതുവരെ 2791,734 വോട്ടുകൾ ലഭിച്ചു. 2666,262 വോട്ടുകൾ നേപ്പാളി കോൺഗ്രസും നേടി. ഇനി രണ്ട് മണ്ഡലങ്ങളിലെ കൂടി പ്രാതിനിധ്യാടിസ്ഥാനത്തിലെ വോട്ടെണ്ണൽ പൂർത്തിയാകാനുണ്ട്. ഇത് കൂടി പുറത്തുവരുന്നതോടെ ഫലം വ്യക്തമാകും. നേപ്പാളി കോൺഗ്രസും സഖ്യകക്ഷികളും ഭരണത്തിലെത്തുമെന്നാണ് പ്രതീക്ഷ. നവംബർ 20നായിരുന്നു നേപ്പാളിൽ തിരഞ്ഞെടുപ്പ് നടന്നത്. 138 സീറ്റാണ് പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |