റഷ്യ : യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ റഷ്യ പിന്നോട്ട് പോകില്ലെന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അത്യാധുനിക സിർകോൺ ഹൈപ്പർ സോണിക് ക്രൂസ് മിസൈലുകൾ ഘടിപ്പിച്ച ഒരു യുദ്ധക്കപ്പലിനെ റഷ്യ ഇന്നലെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വിന്യസിച്ചു.
റഷ്യയുടെ പുതിയ തലമുറ ആയുധങ്ങളിൽ ഏറ്റവും മികവുറ്റതാണ് സിർകോൺ. ശബ്ദത്തേക്കാൾ ഒമ്പത് ഇരട്ടി വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും സിർകോണിന്. നിലവിൽ " അഡ്മിറൽ ഗോർഷ്കോവ് " എന്ന പടക്കപ്പലിലാണ് റഷ്യ സിർകോണിനെ വിന്യസിച്ചിരിക്കുന്നത്. ഗോർഷ്കോവ് ഇന്ത്യൻ മഹാസമുദ്ര, മെഡിറ്ററേനിയൻ മേഖലകളിലൂടെയും സഞ്ചരിക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗു പറഞ്ഞു.
നിലവിലെ മിസൈൽ പ്രതിരോധ വ്യവസ്ഥകളെ നിഷ്പ്രഭമാക്കുമെന്ന് റഷ്യ അവകാശപ്പെടുന്ന സിർകോണിന്റെ പ്രഹരപരിധി 1,000 കിലോമീറ്റർ ആണ്. കരയിലേയും കടലിലേയും ലക്ഷ്യസ്ഥാനങ്ങളെ ഒരുപോലെ ആക്രമിക്കാനാകും. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് സിർകോണിനെ റഷ്യ തങ്ങളുടെ നാവികസേനയുടെ ഭാഗമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |