കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന ഉടവാൾ കൈമാറ്റം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആചാരപ്രകാരം തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മിഷണർ ജാൻസി റാണിയ്ക്ക് കൈമാറിയപ്പോൾ.എം .എൽ .എ മാരായ എം.വിൻസെന്റ്,സി .കെ ഹരീന്ദ്രൻ,തമിഴ്‌നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് തുടങ്ങിയവർ സമീപം
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com