കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
തല പോയപ്പോൾ.... തെങ്ങുകൃഷിക്കായി ഏറ്റവും കൂടുതൽ സ്ഥലം നീക്കിവെച്ചിട്ടുള്ള ഇന്ത്യൻ സംസ്ഥാനം കേരളമാണ്. പക്ഷെ നാളികേര ഉൽപ്പാദനത്തിൽ കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.... തല പോയ തെങ്ങിന് മുകളിൽ അരയാൽ തളിർത്ത ഈ കാഴ്ച പാലക്കാട് - മലമ്പുഴ റോഡിൽ നിന്നുള്ളതാണ്.
സെൻസസ് എടുക്കാൻ നിയോഗിക്കപെട്ട എന്യൂമറേറ്റർമാരായ നീണ്ടൂർ എസ്.കെ.വി ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകർ വിവരശേഖരണത്തിനായി വാർഡുകളിലേക്ക് പോകുന്നു
ആടിന് 'ഊണ് ' പച്ചില.ആക്രിക്കടയിലാണ് കിങ്ങിണി ആടിന്റെ വാസം. കടയിൽ വരുന്നവരുടെ കണ്ണ് പെടാതിരിക്കാൻ ഉടമ അബു ആക്രിക്കടയിൽ ഒരു ബോർഡ് കൂടിന്റെ മുന്നിൽ തൂക്കി. പത്തനംതിട്ട ആനപ്പാറയിൽ നിന്ന് പകർത്തിയ ചിത്രം.
അബിൻ വർക്കി എം.എൽ.എയുടെ ഓഫീസ് ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കുന്നു
ലോകകപ്പ് ഫുട്ബാളിൻ്റെ ആവേശത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ പ്രവർത്തനങ്ങളോട് അഭിവാദ്യം അർപ്പിച്ച് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ  കനത്ത മഴയിലും വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരും ജീവനക്കാരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരം  മത്സരത്തിൽ ജീവനക്കാരുടെ  ടീം രണ്ട് ഗോളിന് ജയിച്ചു
ലോകകപ്പ് ഫുട്ബാളിൻ്റെ ആവേശത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ പ്രവർത്തനങ്ങളോട് അഭിവാദ്യം അർപ്പിച്ച് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരും ജീവനക്കാരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ലൈനപ്പിനിടെ ഗ്രൗണ്ടിലേക്ക് നായ കയറിവന്നപ്പോൾ
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നാല് മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം പിഴുത് മാറ്റുന്നു.
മഴക്കാലം അഘോഷമാക്കാൻ കോട്ടയം കൈപ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പുഴക്കാറ്റിൽ സംഘടിപ്പിച്ച നാടൻ ചൂണ്ടയിടീൽ മത്സരത്തിൽ പങ്കെടുത്തക്കാൻ ചൂണ്ടയുമായി എത്തുന്നവർ
മഴക്കോട്ടിട്ട് പണിയ്ക്ക് പോകുന്ന തൊഴിലാളികളും തെരുവിൽ അലയുന്ന നായ്ക്കളും. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച. രണ്ട് ദിവസം ജില്ലയിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
പാനി പൂരി വില്പനയ്ക്കായി താമസ സ്ഥലത്ത് നിന്ന് പോകുന്ന അന്യസംസ്ഥാ തൊഴിലാളികൾ. നിരവധി പേരണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡരുകിൽ കച്ചവടം നടത്തുന്നത്. പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com