
ചെറുതുരുത്തി: സാമൂഹിക പ്രവർത്തകനും പുരാവസ്തു ശേഖരിക്കുന്ന വ്യക്തിയുമായ ചെറുതുരുത്തി വിജയന്റെ കോഴിമാംപറമ്പ് ക്ഷേത്രത്തിന് സമീപമുള്ള മ്യൂസിയത്തിൽ മോഷണം. മ്യൂസിയത്തിൽ നിന്നും വിലമതിക്കാനാവാത്ത ചെമ്പ്, ഓട്, പിച്ചള എന്നിവ ഉപയോഗിച്ചുള്ള വസ്തുക്കൾ മോഷണം പോയി. മോഷണം പോയ വസ്തുക്കൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്.
എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. ഏതാനും ദിവസങ്ങളായി മ്യൂസിയം തുറന്നിരുന്നില്ല. തിങ്കളാഴ്ച മ്യൂസിയം തുറന്നപ്പോഴാണ് മോഷണവിവരമറിയുന്നത്. പുരാവസ്തുക്കൾ ശേഖരിച്ച് വച്ചിരിക്കുന്ന ഷെഡിന്റെ പിറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ചവയാണ് ഇവ. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
ചെറുതുരുത്തി വിജയൻ നിരവധി സ്ഥലങ്ങളിലായി ആയിരക്കണക്കിന് വൃക്ഷങ്ങളിൽ വച്ചുപിടിപ്പിക്കുകയും പുരാവസ്തു പ്രദർശനം നടത്തുകയും ചെയ്തു. മോഷണം വസ്തുക്കളുടെ യഥാർത്ഥ വില നിശ്ചയിക്കാൻ കഴിയില്ലെന്നും മോഷണം പോയ വസ്തുക്കൾ എത്രയും പെട്ടെന്ന് കണ്ടുപിടിച്ചു നൽകണമെന്നും വിജയൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |