കല്ലമ്പലം: മുത്താനയിൽ 22കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കല്ലമ്പലം മാവിന്മൂട് ചാവരുവിള വീട്ടിൽ പീഡനം ബാബു എന്നു വിളിക്കുന്ന സുരേഷ് ബാബു (52), മുത്താന ചെമ്മരുതി പള്ളിത്താഴം വീട്ടിൽ കുമാർ (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
വസ്ത്രം കഴുകുന്നതിനും കുളിക്കുന്നതിനുമായി ബന്ധുവീട്ടിൽ പോകാറുള്ള യുവതി സംഭവ ദിവസം കുളിക്കാനെത്തിയപ്പോൾ ബന്ധുവീട്ടിൽ ആളുണ്ടായിരുന്നില്ല. ഈ സമയം ബന്ധുവിനെ തിരക്കി വന്ന പ്രതികളിലൊരാൾ ബന്ധുവിനെ അന്വേഷിച്ച് മടങ്ങിപ്പോയ ശേഷം മറ്റ് മൂന്നുപേരുമായി മടങ്ങിവന്ന് യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
റൂറൽ എസ് പി പി.കെ. മധുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വർക്കല ഡിവൈ.എസ്.പി നിയാസ് നേതൃത്വം കൊടുത്ത ടീമിലെ സി.ഐമാരായ ഫറോസ്. ഐ, പ്രശാന്ത്, ശ്രീജിത്ത്, ശ്രീജേഷ് ,കണ്ണൻ, ചന്ദ്രദാസ്, അജേഷ്, ബിജു,പൊലീസ് ഉദ്യോഗസ്ഥരായ ദിലീപ്, സുനിൽ രാജ്, ഫിറോസ് ,ഷിജു,അനൂപ്, സുധീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.
തിരുവനന്തപുരം ജില്ലാ സൈബർ സെല്ലിനെയും ഫോറൻസിക് വിദഗ്ദ്ധരെയും ടീമിൽ ഉൾപ്പെടുത്തിയായിരുന്നു അന്വേഷണം. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും റിമാൻഡിലായ പ്രതികളെ തുടർ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |