നെടുമ്പാശേരി: ദേശീയപാതയിൽ കരിയാട് ലക്ഷങ്ങളുടെ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയ കേസിൽ തുടരന്വേഷണത്തിനായി ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, നെടുമ്പാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. ബൈജു എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങൾ.
അല്ലപ്ര വേലംകുടി വീട്ടിൽ സഫർ മൊയ്തീൻ, തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം, വെങ്ങോല പെയ്നാടി വീട്ടിൽ ജസീൽ പി.ജലീൽ, ഉളിയന്നൂർ കാടുകണ്ടത്തിൽ വീട്ടിൽ ആസിഫ് എന്നിവരാണ് 20 ലക്ഷം രൂപ വില വരുന്ന 168 ഗ്രാം എം.ഡി.എം.എയുമായി ശനിയാഴ്ച്ച പൊലിസിന്റെ പിടിയിലായത്. പ്രതികളെ അങ്കമാലി കോടതി ഡിസംബർ നാല് വരെ റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകും. ഇവരുടെ അന്യസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |