ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ചാനൽ കാമറാമാന് മർദ്ദനം
കരുനാഗപ്പള്ളി: പുതിയകാവിന് കിഴക്ക് വശത്തുള്ള പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണമേഖലാ ഓഫീസിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ഇവിടെ അപരിചിതർ ഒത്തുകൂടുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊലീസുകാർ റെയ്ഡിനായെത്തിയത്. റെയ്ഡ് വിവരം അറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടി. റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക വാർത്താ ചാനൽ കാമറാമാൻ രാജനെ പ്രവർത്തകർ ആക്രമിച്ചു. തലയ്ക്കും മുഖത്തിനുമാണ് പരിക്കറ്റത്. രാജനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹംകരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. രാജനെ മർദ്ദിച്ച സംഭവത്തിൽ കരുനാഗപ്പള്ളി പ്രസ് ക്ലബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |