തൃശൂർ: ബിനാമി പേരുകളിൽ ജി.എസ്.ടി രജിസ്ട്രേഷനെടുത്ത് അടയ്ക്ക ഇടപാടിന്റെ വ്യാജ ബില്ലുകളുണ്ടാക്കി 25 കോടിയുടെ നികുതി തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ തൃശൂർ ജി.എസ്.ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. മലപ്പുറം അയിലക്കാട് ബനീഷാണ് (43) അറസ്റ്റിലായത്. ബനീഷും സംഘവും ചേർന്ന് 500 കോടിയുടെ വ്യാജ ബില്ലാണ് ഉണ്ടാക്കിയത്. 25 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഇന്റലിജൻസ് ഓഫീസർ ജ്യോതിലക്ഷ്മി പറഞ്ഞു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇനത്തിലാണ് തട്ടിപ്പ് നടത്തുന്നത്.
പാവപ്പെട്ടവരുടെ പേരിലെടുത്ത ജി.എസ്.ടി രജിസ്ട്രേഷന്റെ മറവിലാണ് തട്ടിപ്പ്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ കഴിഞ്ഞമാസം തട്ടിപ്പുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പാലക്കാട്, മലപ്പുറം, കാസർകോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.
എറണാകുളം ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ജോൺസൺ ചാക്കോ, സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ഫ്രാൻസിസ്, ഗോപൻ, ഉല്ലാസ്, അഞ്ജന, ഷീല, ഷക്കീല, മെറീന തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |