കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ റിമാൻഡ് എറണാകുളം സി.ജെ.എം കോടതി 25 വരെ നീട്ടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ അപേക്ഷ 25ന് പരിഗണിക്കും. 2019ൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ പീതാംബരൻ ഉൾപ്പെടെയുള്ള ആദ്യ 11 പ്രതികളെ കണ്ണൂർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് ഹാജരാക്കിയത്. 15 മുതൽ 19 വരെ പ്രതികളായ സുരേന്ദ്രൻ, ശാസ്താമധു, റെജി വർഗീസ്, ഹരിപ്രസാദ്, പി. രാജേഷ് എന്നിവരെ എറണാകുളം ജില്ലാ ജയിലിൽ നിന്ന് ഹാജരാക്കി. ജാമ്യത്തിലുള്ള ആലക്കോട് മണി, ബാലകൃഷ്ണൻ, മണികണ്ഠൻ, രാഘവൻ വെളുത്തോലി, കെ.വി. ഭാസ്കരൻ, ഗോപൻ വെളുത്തോലി, സന്ദീപ് വെളുത്തോലി എന്നിവർ നേരിൽ ഹാജരായി. 20-ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഹാജരാകാതെ അവധി അപേക്ഷ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |