കയ്പമംഗലം: നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നയാളെ അഞ്ച് വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശി ഏറാക്കൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന ബിനോജ് (40) നെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്: സലീഷിന്റെ നേതൃത്വത്തിൽ മതിലകം എസ്.ഐ: വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്.
2017 ആഗസ്റ്റിൽ ബൈക്കിൽ പോകുകയായിരുന്ന ചെന്ത്രാപ്പിന്നി സ്വദേശിയെ ബിനോജും കൂട്ടുപ്രതികളും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയും, പിന്നീട് വീട്ടിൽ അതിക്രമിച്ച് കയറി കാറും ജനൽ ചില്ലുകളും അടിച്ചു തകർത്ത കേസിലെ പ്രതിയാണ് ഇയാൾ.
സംഭവ ശേഷം കൂട്ടുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ബിനോജ് ഒളിവിൽ പോകുകയായിരുന്നു. കൂടാതെ 2016 ഒക്ടോബറിൽ കയ്പമംഗലം സ്വദേശിയെ ആക്രമിച്ച കേസിലും, നവംബറിൽ ചെന്ത്രാപ്പിന്നി സ്വദേശിയെ ആക്രമിച്ച കേസിലും ബിനോജ് പ്രതിയാണ്.
ഇതടക്കം നാല് കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ബിനോജിനെ കോട്ടയത്ത് നിന്നാണ് കോട്ടയം വെസ്റ്റ് എസ്.ഐ: ശ്രീജിത്തിന്റെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒ ജീവൻ, സി.പി.ഒമാരായ എം.എ. ഷിഹാബ്, അനിക്കുട്ടൻ, എൻ.സി. ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |