കയ്പമംഗലം: കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തീരദേശത്തെ ഹാൻസ് രാജാവ് എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ജലീൽ (46), സഹായി തമിഴ്‌നാട് സ്വദേശി ശെൽവമണി (26) എന്നിവരെയാണ് കൊടുങ്ങലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാളമുറി പടിഞ്ഞാറ് ജലീലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് 20 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം പായ്ക്കറ്റ് ഹാൻസ് കണ്ടെത്തിയത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ പുകയില ഉത്പന്നങ്ങൾ കൊണ്ടുവരുന്നതെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പത്തിലധികം കേസുകൾ ജലീലിന്റെ പേരിൽ നിലവിലുണ്ട്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും, തൃശൂർ റൂറൽ ഡെൻസാഫ് ടീമും ചേർന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കയ്പമംഗലം എസ്.എച്ച്.ഒ: കെ.എസ്. സുബീഷ് മോൻ, എസ്.ഐ: കൃഷ്ണപ്രസാദ്, കൊടുങ്ങല്ലൂർ ക്രൈം സ്‌ക്വാഡ് എസ്.ഐ: പി.സി. സുനിൽ, കയ്പമംഗലം സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ: റഫീക്ക്, എ.എസ്.ഐ: സി.ആർ. പ്രദീപ്, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, ബിജു, അഖിലേഷ്, എ.ബി. നിഷാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |