തിരുവല്ല : യുവാവിനെ മർദ്ദിച്ചവശനാക്കി വിലകൂടിയ മൊബൈൽ ഫോണും വാച്ചും കവർന്ന കേസിൽ രണ്ടുപ്രതികൾ കൂടി പിടിയിലായി. സെപ്തംബർ നാലിന് രാത്രി തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാവേലിക്കര കണ്ണമംഗലം തട്ടാരമ്പലം മറ്റം വടക്ക് കൊച്ചുതറയിൽ അക്ഷയ് കെ.സുനിലിന് (21) ആണ് മർദ്ദനമേറ്റത്. മൂന്നാംപ്രതി തിരുവല്ല കുളക്കാട് യമുനാ നഗർ ദർശന വീട്ടിൽ വർഗീസിന്റെ മകൻ സ്റ്റാൻ വർഗീസ് (28), അഞ്ചാം പ്രതി കുറ്റപ്പുഴ ചുമത്ര കോഴക്കോട്ടുപറമ്പിൽ രവിയുടെ മകൻ രൊക്കൻ എന്ന് വിളിക്കുന്ന പ്രശോബ് (22) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഒന്നാം പ്രതിയെ സംഭവത്തിന്റെ പിറ്റേന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കവർന്നെടുത്ത അക്ഷയിന്റെ ബുള്ളറ്റ് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഇനി രണ്ടും നാലും പ്രതികളെ പിടികൂടാനുണ്ട്. സ്റ്റാൻ വർഗീസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ വ്യവസ്ഥകൾ ലംഘിച്ച് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നയാളുമാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |